തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം.
ഉച്ചയോടെ പെൺകുട്ടിയുടെ ആൺ സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോൻ എന്ന പതിനെട്ടുകാരൻ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം വീട്ടിൽ പെൺകുട്ടിക്കൊപ്പം സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുവാവുമായുള്ള വാക്കു തർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജോമോൻ കടന്നുകളഞ്ഞു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ജോമോൻ പെൺകുട്ടിയെ മർദ്ദിച്ചുവെന്ന് സഹോദരി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും ആരോപിക്കുന്നു.
Discussion about this post