തൃശ്ശൂർ ഗുരുവായൂർ ക്ഷേത്ര നടയിൽ ചിത്രീകരിച്ച സ്വകാര്യ കമ്പനിയുടെ പരസ്യം വിവാദത്തിൽ. ചട്ടം ലംഘിച്ച് നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചതിനെതിരെ ബി.ജെ.പി രംഗത്തെത്തി. എന്നാൽ ദേവസ്വത്തിന്‍റെ അനുമതി വാങ്ങാതെയാണ് ചിത്രീകരണം നടന്നതെന്ന് ചെയ്ർമാൻ കെ.ബി മോഹൻദാസ് പ്രതികരിച്ചു.
ഗുരുവായൂർ ക്ഷേത്ര പരിസരവും, ഭക്തർക്ക് ശുചിരകരണത്തിനുള്ള സൗകര്യമൊരുക്കുന്നതും സ്വകാര്യ കമ്പനിയാണെന്നാണ് പരസ്യത്തിലുള്ളത്. സാമൂഹിക അകലം പാലിച്ച് ദർശനം നടത്താനായി നടവഴിയിൽ വരച്ച വൃത്തത്തിനുള്ളിലും കമ്പനിയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തെ പരസ്യത്തിനായി ഉപയോഗിച്ചുവെന്നാണ് ആക്ഷേപം. ദേവസ്വം ഭരണസമതി അംഗങ്ങൾ പോലും അറിയാതെയാണ് ചിത്രീകരണം നടന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ബി.ജെ.പിയുടെ ആരോപണം.
എന്നാൽ ക്ഷേത്രവും പരിസരവും ശുചീകരിക്കുന്നതിനാണ് സ്വകാര്യ കമ്പനിയ്ക്ക് അനുമതി നൽകിയതെന്ന് ചെയർമാൻ കെ.ബി.മോഹൻദാസ് പ്രതീകരിച്ചു. പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും, പരസ്യം പ്രസിദ്ധീകരിച്ചത് പിൻവലിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടതായും ചെയർമാൻ പറഞ്ഞു.
പ്രളയ ഫണ്ട് തട്ടിപ്പ്; സിപിഎം നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പിന്റെ ക്ലീൻ ചിറ്റ്
പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നീക്കം ചെയ്തിട്ടുണ്ട്. പരസ്യം പിൻവലിച്ചില്ലെങ്കിൽ നിയമപടി സ്വീകരിക്കാനാണ് ദേവസ്വത്തിന്‍റെ തീരുമാനം.
Discussion about this post