ഈ വര്‍ഷം അവസാനം പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത് ഞായറാഴ്ച പ്രഖ്യാപിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളില്‍ ശക്തി പ്രാപിച്ച് വരുന്ന ബിജെപിയും തമ്മിലുള്ള മത്സരത്തിനിടയിലേക്കാണ് ശിവസേന രംഗപ്രവേശം ചെയ്യുന്നത്.
പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേന തീരുമാനിച്ചു. പ്രതീക്ഷയോടെ കാത്തിരുന്ന അപ്ഡേറ്റ് ഇതാ. ഞങ്ങള്‍ ഉടന്‍ കൊല്‍ക്കത്തയിലെത്തും. സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുഖ്യ എതിരാളികളായി ബിജെപി വളര്‍ന്നതോടെ ഈ വോട്ട് ബാങ്ക് ലക്ഷ്യംവച്ചാണ് ശിവസേന മത്സരത്തിന് ഒരുങ്ങുന്നത്.
എന്നാൽ മഹാരാഷ്ട്രയിൽ മാത്രം ശക്തികേന്ദ്രമുള്ള ശിവസേന ഇവിടെ വിജയിച്ചതും ബിജെപിയുടെ കൂടെ നിന്നതു കൊണ്ട് മാത്രമാണ്. നരേന്ദ്രമോദിയുടെ വികസനങ്ങൾ മുദ്രാവാക്യമാക്കി നേടിയ വിജയമാണ് ശിവസേനയുടേത്. ഒറ്റക്ക് നിന്നാൽ ശിവസേന കനത്ത പരാജയം നേരിടുമെന്നാണ് വിലയിരുത്തൽ. യുപിഎ കൂടെ കൂട്ടില്ല എന്ന് പരസ്യമായി സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയ്ക്കു പുറത്ത് ഈ സഖ്യം ഉണ്ടാവില്ലെന്ന് കോൺഗ്രസ്സും എന്സിപിയും പ്രഖ്യാപിച്ചിരുന്നു.
Discussion about this post