തിരുവനന്തപുരം∙ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം ബാക്കി നില്‍ക്കേ തുടര്‍ഭരണം ലക്ഷ്യമിട്ട് കച്ച മുറുക്കുന്ന സിപിഎമ്മിന് എല്‍ഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു. കൂടുതല്‍ മുന്നണിയെ ഉള്‍പ്പെടുത്തിയുള്ള തന്ത്രമാണ് തിരിച്ചടിയാകുന്നത്. കേരളാ കോണ്‍ഗ്രസ്, എല്‍ജെഡി എന്നിവ കൂടി മുന്നണിയില്‍ എത്തിയതോടെ നിയമസഭാ സമ്മേളനം തീരും മുമ്പ് എല്‍ഡിഎഫ് യോഗം ചേരാനിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ സിപിഎമ്മിലെ വൻ നിര ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് സാധ്യതാ പട്ടികയിൽ എത്തിയിരിക്കുകയാണ്. പികെ ശ്രീമതിയും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും മുന്‍ എംപിമാരായിരുന്ന എംബി രാജേഷും പികെ ബിജുവും എ സമ്പത്തും ഉള്‍പ്പെടെയുള്ളവര്‍ പരിഗണനയിലുണ്ട്. എസ്‌എഫ്‌ഐ യുടെ ദേശീയ അദ്ധ്യക്ഷന്‍ വി.പി. സാനു, കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ സംസ്ഥാന സെക്രട്ടറിയേറ്റ അംഗം കെ.എന്‍. ബാലഗോപാല്‍ എന്നിവരെയെല്ലാം മത്സരിപ്പിണമെന്ന സ്ഥിതിയുണ്ട്.
രാഷ്ട്രീയ പരാജയം ആയിരുന്നു എന്നതിനാൽ ഇവരിൽ ഭൂരിഭാഗത്തെയും നിയമസഭയിലേക്കു പരിഗണിക്കണമെന്ന സമ്മർദം നേതൃത്വം നേരിടുകയാണ് . നേരത്തേ സിപിഐയ്ക്ക് എതിരേ പ്രധാനമായും മത്സരിച്ചിരുന്ന ജോസ് കെ മാണിയുടെ കേരളാകോണ്‍ഗ്രസ്, ഒന്നാകാന്‍ വിമുഖത കാട്ടുന്ന ജെഡിഎസ്, എല്‍ജെഡി, മുന്നണി വിടാന്‍ കാത്തിരിക്കുന്ന എന്‍സിപി എന്നിങ്ങനെയുള്ള ഭീഷണികള്‍ നില നില്‍ക്കുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്.
ഞങ്ങൾ ഉടൻ ബംഗാളിലെത്തും : സഖ്യകക്ഷികൾ കൂടെ കൂട്ടാത്തതിനാൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ശിവസേന
തങ്ങള്‍ മത്സരിച്ചിരുന്ന സീറ്റുകള്‍ വിട്ടുകൊടുക്കാനില്ലെന്ന കടുംപിടുത്തം സിപിഐ നടത്തുന്നുണ്ട്. നേരത്തേ കേരളാകോണ്‍ഗ്രസിന് എതിരേയായിരുന്നു സിപിഐ പ്രധാനമായും മത്സരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ മുന്നണിയില്‍ എത്തിയതോടെ ആര്‍ക്ക് സീറ്റ് നല്‍കണമെന്നത് പ്രശ്മായി മുന്നിലുണ്ട്.ഒന്നായി നിന്നു മത്സരിക്കാന്‍ പ്രശ്‌നം കാട്ടുന്ന ജെഡിഎസിനും എല്‍ജെഡിയ്ക്കും സീറ്റുകള്‍ എങ്ങിനെ വിഭജിക്കുമെന്ന പ്രശ്‌നമുണ്ട്. പാലായുടെ കാര്യത്തില്‍ നേരത്തേ തന്നെ തര്‍ക്കം തുടങ്ങിയിട്ടുള്ള എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി വിടുമെന്ന ഭീഷണിയും നില നില്‍ക്കുന്നു.
Discussion about this post