കൊച്ചി : ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് കൊച്ചി കളമശേരിയില്‍ പതിനേഴുകാരന് ക്രൂരമര്‍ദനം. മര്‍ദനമേറ്റ കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമുള്ള 17കാരനെയാണ് ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്.
അക്രമികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുത്തു. ശരീരമാസകലം ക്ഷതമേറ്റ കുട്ടിക്ക് എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്. കുട്ടിയുടെ കാലില്‍ ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നതു പോലെ , ഫോര്‍, സിക്‌സ് എന്നു പറഞ്ഞ് വടിയുപയോഗിച്ച് പലപ്രാവശം അടിക്കുകയും മുടികുത്തിപ്പിടിച്ച് മൂന്നു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
റിപ്പബ്ലിക് ദിന പരേഡിൽ അഭിമാനമായി രാമക്ഷേത്രത്തിന്റെ മാതൃകയുള്ള ടാബ്ലോയുമായി ഉത്തർ പ്രദേശ്
ഏറെ നേരം നീണ്ട മര്‍ദ്ദനത്തിനൊടുവില്‍ അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിച്ചു. പിന്നീട് മെറ്റലില്‍ മുട്ടുകുത്തി ഇരുത്തി വീണ്ടും മര്‍ദ്ദിച്ചു.പ്രായപൂർത്തിയാകാത്ത നാലുപേർ ഇത്തരത്തിൽ ഒരു വ്യക്തിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സിനിമകളിൽ പോലും കണ്ടിട്ടുണ്ടാവില്ല. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പോലീസില്‍ പരാതി എത്തിയതോടെ മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post