ഡൽഹി: രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ രോഗബാധയിലെ നിയന്ത്രണമില്ലാത്ത വർദ്ധനവ് തുടർന്ന് കേരളം. രാജ്യത്തെ ആകെ പത്ത് മില്ല്യൺ ജനങ്ങൾക്ക് രോഗം ബാധിച്ചപ്പോൾ ഒന്നര ലക്ഷം പേർ മരണത്തിന് കീഴടങ്ങി. എന്നാൽ ഒക്ടോബർ മാസത്തോടെ രോഗബാധ നിയന്ത്രിക്കാൻ മിക്ക സംസ്ഥാനങ്ങൾക്കും സാധിച്ചു. അതേസമയം കേരളത്തിൽ ഇപ്പോഴും ഉയർന്ന രോഗബാധ നിരക്ക് തുടരുകയാണ്.
രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കേരളവും മഹാരാഷ്ട്രയുമാണ് മുന്നിൽ. രാജ്യത്തെ കൊവിഡ് രോഗികളിൽ നാൽപ്പത് ശതമാനം പേരും കേരളത്തിലാണ്. ഇരുപത്തിയഞ്ച് ശതമാനം രോഗികൾ മഹാരാഷ്ട്രയിലാണ്.
സെപ്റ്റംബർ 16നാണ് രാജ്യത്ത് കൊവിഡ് വ്യാപനം പാരമ്യത്തിലെത്തിയത്. 97,589 പേർക്ക് അന്ന് രോഗം സ്ഥിരീകരിച്ചു. ജനുവരി 26ന് അത് 12,569 ആയി കുറഞ്ഞു. അതിൽ പകുതിയും കേരളത്തിലാണ് എന്നതാണ് പ്രത്യേകത. ഇത് ലോകോത്തര ആരോഗ്യ പരിപാലന സംവിധാനമുള്ള ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനം എന്ന വിശേഷണത്തിന് അപമാനമാണ്.
https://img.etimg.com/photo/msid-80604391,quality-100/kerala-1.jpg
രോഗവ്യാപനത്തെ ഏറ്റവും ഫലപ്രദമായി ചെറുക്കാൻ സാധിച്ചത് ഉത്തർ പ്രദേശ്, ഗുജറാത്ത്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്കണ്. അതേസമയം മരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ്. ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണ് എന്നത് ആശ്വാസകരമാണ്.
പ്രതീക്ഷിച്ചതിനേക്കാൾ ഫലപ്രദമായി രോഗബാധ നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങൾക്ക് സാധിച്ചപ്പോഴാണ് കേരളത്തിന്റെ അവസ്ഥ ചർച്ചയാകുന്നത്. വയോജനങ്ങളുടെ എണ്ണം കൂടിയ സംസ്ഥാനമായതും ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള സംസ്ഥാനമായതും കേരളത്തിന് തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തിന്റെ ഖജനാവിലും രോഗബാധ കനത്ത ആഘാതമേൽപ്പിച്ചതായാണ് വിവരം.
Discussion about this post