കൊൽക്കത്ത: ബംഗാളിൽ രാമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ജയ് ശ്രീറാമിനെ അപമാനിക്കുന്ന മമതയുടെ പാര്‍ട്ടിക്ക് ഒരിക്കലും സ്വന്തം പാര്‍ട്ടി അംഗങ്ങളെ നിലനിര്‍ത്താനാനാവില്ല. ജയ് ശ്രീറാം മുദ്രാവാക്യത്തെ നിങ്ങള്‍ ഉപേക്ഷിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാമക്ഷേത്രം നിര്‍മിക്കുന്നു. രാമരാജ്യം ബംഗാളിന്റെ വാതില്‍ക്കലെത്തിയിരിക്കുന്നുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ജയ് ശ്രീറാം മന്ത്രത്തോട് വെറുപ്പാണ്. എന്നാൽ ഇക്കുറി ബംഗാളിൽ രാജമരാജ്യം സ്ഥാപിക്കപ്പെടുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ രാജ്യത്തെ 80 കോടി ജനങ്ങൾക്ക് അഞ്ച് കിലോ ധാന്യങ്ങൾ ഉൾപ്പെടെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ കേന്ദ്രസർക്കാർ നൽകി. എന്നാൽ തൃണമൂൽ കോൺഗ്രസ് ലോക്ഡൗൺ സമയത്ത് കർഷകരുടെ നെല്ലും പയറ് വർഗങ്ങളും അപഹരിക്കുകയാണ് ചെയ്തതെന്നും സ്മൃതി ഇറാനി പറഞ്ഞു. പശ്ചിമബംഗാളിലെ ഹൗറയിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
Discussion about this post