പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അപകീർത്തികരമായി ചിത്രീകരിച്ച മലയാള മനോരമ പത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. കൊറോണക്കാലത്ത് രാജ്യം നേരിട്ട പ്രതിസന്ധികളെ മറികടക്കാൻ സമഗ്ര നടിപടികൾ ഉൾക്കൊള്ളിച്ച ബജറ്റിനെ മനോരമ വിശേഷിപ്പിച്ചിരിക്കുന്നത് ‘തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികൾ, റോഡ് ഷോ‘ എന്നാണ്.
റോഡ് റോളറിന്റെ പുറത്തിരിക്കുന്ന തരത്തിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ കാരിക്കേച്ചറും, നടന്ന് പോകുന്ന തരത്തിൽ പ്രധാനമന്ത്രിയുടെ കാരിക്കേച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു. എതിർദിശയിൽ ട്രാക്ടറിൽ വരുന്ന സിഖ് വേഷധാരികളെയും ചിത്രീകരിച്ചിരിക്കുന്നു. ഇതിൽ നിന്നും മനോരമ പറയാൻ ശ്രമിക്കുന്നത് എന്താണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്ന ചോദ്യം.
ഇത് മനോരമയല്ല, മനോ വൈകൃതം എന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യത്തെ കോവിഡ് പോലൊരു മഹാമാരിക്കാലത്ത് അസാമാന്യമായ ധീരതയോടെ നയിക്കുകയും മാസങ്ങൾ നീണ്ട ലോക്ഡൗണിൽ പോലും കരുതലോടെ കാത്ത് രക്ഷിക്കുകയും ചെയ്ത നന്മയെ കാണാതെ, ക്ഷീരമുള്ളോരകിടിൻ ചുവട്ടിലെ ചോര മാത്രം തേടിപ്പോകുന്ന നികൃഷ്ട മനസുകൾ അക്ഷര രൂപത്തിൽ ഛർദ്ദിച്ചു വെച്ച തലക്കെട്ടിനെ തികഞ്ഞ അവജ്ഞയോടെ, അതിലേറെ അറപ്പോടെ മാത്രമേ കാണുന്നുള്ളൂവെന്ന് രാജീവ് ലാൽ എന്നയാൾ അഭിപ്രായപ്പെടുന്നു.
വല്ലാതെ തരംതാണ് സ്വന്തം അസ്തിത്വം മറന്നു മനോരമയെന്നും വിമർശനം ഉയരുന്നു.
Discussion about this post