ഇടശ്ശേരിയുടെ കുടിയിറക്കൽ വായിച്ച് കണ്ണീർ പൊഴിച്ച മലയാള മനസ്സ് ഈ കുടിയിറക്കൽ വാർത്ത അറിയാതെ പോവരുത്. കമ്യൂണിസ്റ്റ് കോട്ടയായ കരിവെള്ളൂരിൽ ബിജെപി സ്ഥാനാർഥി ആയി മത്സരിക്കുകയും നല്ലൊരു വിഭാഗം ജനങ്ങളുടെ പിന്തുണ നേടുകയും ചെയ്തു എന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ട യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് കരിവെള്ളൂർ ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച പ്രമോദ് ടിവി 938 വോട്ട് വാങ്ങി. കരിവെള്ളൂർ പഞ്ചായത്തിലെ 13 ആം വാർഡിൽ സഹധർമിണി ആയ ബിന്ദു 131 വോട്ട് വാങ്ങി. മൊത്തം കരിവെള്ളൂർ പഞ്ചായത്തിൽ ഇത്തവണ ബിജെപി ഉജ്ജ്വല മുന്നേറ്റം നടത്തി. ഈ സംഭവത്തോടെ സിപിഎം ന്റെ സമനില തെറ്റി.
പ്രമോദ് എന്ന സ്വർണപ്പണിക്കാരനായ യുവാവ് ജോലിയെടുത്തുവന്ന കടയ്ക്ക് നേരെയും വീടിനു നേരെയും നിരന്തരമായ അക്രണം നേരിട്ടു. ഇതോടെ ജീവിതം തന്നെ വഴിമുട്ടുകയായിരുന്നു പ്രമോദിന്. ഇപ്പോൾ അവസാനമായി ആ കടമുതലാളിയിൽ സഖാക്കൾ സമ്മർദ്ദം ചെലുത്തിപ്പിച്ച് അവിടുന്ന് ഇറക്കിവിടപ്പെടുകയും ചെയ്തു. ഇതോടെ സ്ഥലം ഒഴിഞ്ഞു പോകേണ്ടി വരികയായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയും മത്സരരംഗത്ത് ഉണ്ടായിരുന്നു. നന്നായി വോട്ട് നേടുകയും ചെയ്തു. ഇതാണ് സഖാക്കളേ ചൊടിപ്പിച്ചത്. കടയ്ക്ക് നേരെ കരി ഓയില്‍ ഒഴിച്ച ശേഷം സ്ഥല ഉടമയെ കൊണ്ട് കട ഒഴിയാന്‍ ആവശ്യം ഉന്നയിപ്പിക്കുകയായിരുന്നു.
23 വർഷമായി സ്വാതി എന്ന പേരിൽ ചെറിയൊരു സ്ഥാപനം നടത്തുകയായിരുന്നു പ്രമോദ്. 6 വർഷം മുൻപ് ഹൈവേ വികസന പേരിൽ അദ്ദേഹത്തിന്റെ ആദ്യ കട ഒഴിവാക്കി.. പിന്നെ ഇളയച്ഛന്റെ വാടക കെട്ടിടത്തിൽ ആയിരുന്നു ഈ സ്ഥാപനം വാങ്ങിയത്.. അവിടെ തന്നെ ഭാര്യ ഒരു ടൈലർ കട നടത്തുന്നുണ്ട്. കഴിഞ്ഞ 6 വർഷമായി ഒരു പ്രശ്നവും ഉണ്ടായില്ല. ബിജെപി സ്ഥാനാർഥിയായി ഇരുവരും മത്സരിച്ചതോടെ നിരന്തര ശല്യം തുടങ്ങി.. കടയിൽ കരിഓയിൽ ഒഴിച്ചു.
കണ്ണൂരിലെ ചില പ്രത്യേക ഭാഗങ്ങളിൽ കമ്യുണിസ്റ്റ് മത്സരാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നെന്ന വാർത്തകൾ വരുന്നത് ഇതുപോലെയുള്ള കിരാത പ്രവർത്തനങ്ങൾ ചെയ്തിട്ടാണ്. അതേസമയം സംഭവത്തിനെതിരെ നിരവധി പേരാണ് ഫേസ്‌ബുക്കിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
Discussion about this post