ഡൽഹി: കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. സർക്കാർ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കുന്നില്ല. രോഗികളിൽ 40 ശതമാനവും കേരളത്തിലാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കബളിപ്പിക്കുന്നു. ഒരു വർഷമായി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നു. ഐ സി എം ആറിന്റേയും ലോകാരോഗ്യ സംഘടനയുടേയും നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
ജനങ്ങളുടെ ജീവൻ വച്ച് പന്താടരുത്. ആന്റിജൻ ടെസ്റ്റാണ് ഫലപ്രദമെന്ന കേരളത്തിന്റെ വാദം ശരിയല്ല. മുഖ്യമന്ത്രി മറ്റ് രാജ്യങ്ങളുമായി കേരളത്തിലെ രോഗികളുടെ എണ്ണം താരതമ്യം ചെയ്യുകയാണ്. മറ്റ് സംസ്ഥാനങ്ങളുമായാണ് യഥാർത്ഥത്തിൽ താരതമ്യം ചെയ്യേണ്ടതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
അതേസമയം കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കേരളത്തിലേക്ക് വീണ്ടും കേന്ദ്ര സംഘമെത്തും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്ര സംഘം വിലയിരുത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും സംഘത്തിന് നേതൃത്വം നൽകുക.
Discussion about this post