കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ നടന്ന ഏറ്റുമുട്ടലിൽ പതിനഞ്ച് താലിബാൻ ഭീകരരെ അഫ്ഗാൻ സുരക്ഷാ സേന വധിച്ചു. മൂന്ന് ഭീകരർക്ക് മാരകമായി പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി.
അഫ്ഗാൻ സൈന്യത്തിനെതിരെ ആക്രമണം നടത്താൻ താലിബാൻ ഭീകരർ കാണ്ഡഹാറിലെ അർഖൺദാബിൽ ഒത്തു ചേർന്നിരുന്നു. ഇവർക്കെതിരെ സൈന്യം ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിൽ അഫ്ഗാൻ വ്യോമസേനയും പങ്കാളികളായി.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും വൻ ആയുധശേഖരം, മോട്ടോർ സൈക്കിളുകൾ, സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ എന്നിവ സൈന്യം പിടികൂടിയതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post