ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തു. രക്ഷാപ്രവർത്തനത്തിനായി സൈന്യം ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിന്യസിച്ചു. അറുനൂറോളം സൈനികരാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
ദുരന്തത്തെ തുടർന്നുണ്ടായ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സൂക്ഷ്മമായി വിലയിരുത്തുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
പ്രളയ സാഹചര്യം അതിജീവിക്കാൻ ഉത്തരാഖണ്ഡിന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ നിരീക്ഷണത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം ദുരന്തത്തിൽ 150ഓളം പേരെ കാണാതായതായി പൊലീസ് അറിയിച്ചു. ഇവർക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാണ്. കനത്തമഴയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണത്.
Discussion about this post