Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health

അല്‍ഷിമേഴ്‌സ് ; അറിയാം, കരുതലോടെ കാക്കാം

by Brave India Desk
Sep 14, 2015, 02:57 pm IST
in Health
Share on FacebookTweetWhatsAppTelegram

alzheimers diseaseഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അല്‍ഷിമേഴ്‌സ് രോഗം (Alzheimer’s disease). നിലവില്‍ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്. പൊതുവെ 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്നുവെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും ഈ അസുഖം പിടിപെടാം. ഈ രോഗം ബാധിച്ചതായി നിര്‍ണ്ണയിക്കപ്പെട്ടാല്‍ പിന്നീട് ശരാശരി ഏഴ് വര്‍ഷമേ രോഗി ജീവിച്ചിരിക്കുകയുള്ളൂ, രോഗനിര്‍ണ്ണയത്തിനുശേഷം മൂന്ന് ശതമാനത്തില്‍ത്താഴെ രോഗികള്‍ മാത്രമാണ് 14 വര്‍ഷത്തിലധികം ജീവിച്ചിരിക്കുന്നത്. ഈ രോഗം വരുന്നതിന്റെയോ രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നതിന്റെയോ കാരണങ്ങള്‍ ഇപ്പോളും വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജനിതകമായതും പാരിസ്തിതികവുമായ കാരണങ്ങളും ഉണ്ടെന്നു കരുതപ്പെടുന്നു. തലച്ചോറില്‍ വരുന്ന ചില തകരാറുകള്‍ക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 21ന് ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കപ്പെടുന്നു.

അല്‍ഷിമേഴ്‌സ് രോഗം  പകരാന്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മനുഷ്യനിലെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ എടുത്ത ശേഷം തലച്ചോറില്‍ പ്രത്യേകതരം രോഗം ബാധിച്ച് മരിച്ചവരെക്കുറിച്ച് നടത്തിയ പഠത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. രോഗനിര്‍ണയ, പരിചരണ പ്രക്രിയയിലൂടെയാണ്  പകരാന്‍ സാധ്യത എന്നാണ് പഠനത്തില്‍ പറയുന്നത്.

Stories you may like

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

ആദ്യമായാണ് അല്‍ഷിമേഴ്‌സ് പകര്‍ച്ച വ്യാധിയാണെന്ന് കണ്ടെത്തുന്നത്. രക്തം മാറ്റലും ദന്തപരിചരണവും അടക്കമുള്ളവ ഇത്തരത്തില്‍ ഭീഷണിയുയര്‍ത്തുന്ന ചികിത്സ രീതികളാണ്. ഇത്തരം പ്രക്രിയകളിലൂടെ രോഗബാധിതമായ കോശങ്ങളും ശസ്ത്രക്രിയാ ഉപകരണങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടാം.അതേസമയം പഠനവും തെളിവുകളും പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍  പഠനം ഇക്കാര്യത്തില്‍  വേണമെന്നുമാണ്  ലണ്ടനിലെ ഗവേഷകര്‍  പറയുന്നത്.

സമീപകാല ഓര്‍മ്മകള്‍ നഷ്ടമാവുകയും ക്രമേണ ഓര്‍മ്മകള്‍ മുഴുവനായി ഇല്ലാതാക്കുകയും ചെയ്യുകയാണ് അല്‍ഷിമേഴ്‌സ് എന്ന രോഗം. ചെറിയ ചെറിയ മറവികളില്‍ തുടങ്ങുന്ന അല്‍ഷിമേഴ്‌സ് പിന്നീട് സങ്കല്‍പശേഷി , കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി , ചിന്താശേഷി , തുടങ്ങിയവ പൂര്‍ണമായും ഇല്ലാതാക്കുന്നു. പഴയകാല ഓര്‍മ്മകളെക്കാള്‍ വര്‍ത്തമാനകാല സംഭവങ്ങളും പ്രവര്‍ത്തികളുമാണ് ഓര്‍മ്മയില്‍ നിന്ന് കൂടുതലായും അപ്രത്യക്ഷമാകുന്നത്. ചെയ്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യുക , പറയുകയും ചിന്തിക്കുകയും ചെയ്ത കാര്യങ്ങള്‍ തൊട്ടടുത്ത നിമിഷത്തില്‍ തന്നെ മറന്നു പോവുക, സംസാരിക്കുന്നതിനിടയില്‍ സന്ദര്‍ഭോചിതമായ വാക്കുകള്‍ കിട്ടാതിരിക്കുക, സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങളുടെ സ്ഥാനം തെറ്റിച്ചു വെയ്ക്കുകയും പിന്നീട് വച്ച സ്ഥാനം മറക്കുകയും ചെയ്യുക, അക്കങ്ങളും അക്ഷരങ്ങളും തിരിച്ചറിയാതിരിക്കുക , പരിസരബോധം നഷ്ടമാവുക, അകാരണമായ ദുഖം, ദേഷ്യം, നിരാശ, അമിതമായ ഉത്കണ്ഠ, ഇടയ്ക്കിടയുണ്ടാകുന്ന ഭാവമാറ്റം, ഇവയൊക്കെയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍  രോഗത്തിന്റെ അവസാനഘട്ടങ്ങളില്‍ രോഗിയുടെ ചലനശേഷി പൂര്‍ണമായി നഷ്ടപ്പെടുകയും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്നു.

അല്‍ഷിമേഴ്‌സ് സംശയിക്കപ്പെടുന്നവരില്‍ സ്‌കാനിങ്, ന്യൂറോസൈക്കോളജിക്കല്‍ ടെസ്റ്റിങ്, തുടങ്ങിയ രീതികളിലൂടെയാണ് സാധാരണയായി രോഗനിര്‍ണയം നടത്തുന്നത്.കണ്ണുപരി ശോധന വഴി അല്‍ഷൈമേഴ്‌സ് രോഗലക്ഷണങ്ങള്‍ കണ്ടുപിടിക്കാമെന്ന് പുതിയ ചില പഠന ങ്ങള്‍ പറയുന്നു. താരതമ്യേനെ സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് കൂടുതലായി കണ്ടുവരുന്നത്. 65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഇന്ന് മറ്റു പല ജീവിതശൈലിരോഗങ്ങളുടെയുമൊപ്പം അല്‍ഷിമേഴ്‌സും കാണപ്പെടുന്നു. അല്‍ഷിമേഴ്‌സിനെ പൂര്‍ണമായി സുഖപ്പെടുത്താനുള്ള ചികിത്സകള്‍ വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചെങ്കിലും ഇന്നും ലഭ്യമല്ല. ഇന്നത്തെ ചികിത്സകള്‍ രോഗത്തിന്റെ തീവ്രത ഒരു പരിധി വരെകുറയ്ക്കാന്‍ മാത്രമെ സഹായകമാകുന്നുള്ളൂ.

അല്‍ഷിമേഴ്‌സ് ബാധിക്കുന്നതോടെ മസ്തിഷ്‌കകോശങ്ങള്‍ തകരാറിലാവുകയോ നശിക്കുകയോ ചെയ്യുന്നു. മസ്തിഷ്‌ക കോശങ്ങളുടെയിടയില്‍ പ്ലാക്കുകള്‍ ഉണ്ടാകുന്നതോടെ കോശങ്ങള്‍ക്കിടയില്‍ ആശയസംവേദനം തടസപ്പെടുകയും തുടര്‍ന്ന് കോശങ്ങള്‍ നശിക്കുകയും ചെയ്യുന്നു. പ്രമേഹം, രക്തസമര്‍ദ്ദം, എന്നിവയും പാരിസ്ഥിതിക ഘടകങ്ങള്‍ , ജനിതക പ്രത്യേകതകള്‍ , പ്രായം , പാരന്പര്യം, തുടങ്ങിയ ഘടകങ്ങളും അല്‍ഷിമേഴ്‌സിന് കാരണമാകുന്നു.

മസ്തിഷ്‌കത്തിന് വ്യായാമം നല്‍കുന്ന കളികളില്‍ ഏര്‍പ്പെടുക, പോഷകസന്പുഷ്ടവും ചിട്ടയോടും കൂടിയ ആഹാരരീതികള്‍, മദ്യപാനം, പുകവലി, തുടങ്ങിയവ ഒഴിവാക്കുക, സജീവമായ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ കാര്യങ്ങളിലൂടെ ഒരു പരിധി വരെ അല്‍ഷിമേഴ്‌സിനെ അകറ്റാം.

Tags: kerala news paperhealth newsalzheimer's disease
ShareTweetSendShare

Latest stories from this section

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

ചിക്കനാണോ അല്ല..എന്നാൽ ചിക്കൻ;നാവിനെയും വയറിനെയും പറ്റിക്കുന്ന മോക്ക് ചിക്കൻ; കോഹ്ലിയുടെ ഡയറ്റിലുമുണ്ടേ…

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

എപ്പോഴും കിടന്നാൽമതി,വിട്ടുമാറാത്ത ക്ഷീണം; ഇത് മടിച്ചികളുടെ അടവല്ല,അപൂർവ്വ രോഗാവസ്ഥ; ബാധിക്കുന്നത് അധികവും സ്ത്രീകളെ

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies