ഡൽഹി: ഉത്തരാഖണ്ഡിലെ മഞ്ഞുമലയിടിഞ്ഞ് ചമോലിയില്‍ ഉണ്ടായ ദുരന്തത്തിന് കാരണം ഗ്ലോഫ് ആയേക്കാമെന്ന് പ്രാഥമിക നിഗമനം. ഡിആര്‍ഡിഒ വ്യോമ നിരീക്ഷണം ചമേലിയില്‍ നടത്തിയതിന് ശേഷമാണ് ഗ്ലോഫ് സാധ്യത അറിയിച്ചത്. ഗ്ലോഫ് എന്നത് ഗ്ലേഷ്യല്‍ ലേക്ക് ഔട്ട് ബര്‍സ്റ്റ് ഫ്ലഡ് ( Glacial lake outburst flood ) എന്നതിന്റെ ചുരുക്കപ്പേരാണ്.
മഞ്ഞ് തടാകം മഞ്ഞ് പാളി പൊട്ടി അടര്‍ന്ന് മാറി രൂപപ്പെട്ടു. ഇതാണ് ദുരന്തത്തിന് കാരണമെന്നാണ് ഡിആര്‍ഡിഒയുടെ പ്രാഥമിക വിലയിരുത്തല്‍. വിശദമായ പരിശോധന നടത്തുമെന്ന് ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.
ദുരന്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ട 150 ഓളം പേരെ ഇതുവരെയും കണ്ടെത്താന്‍ കഴിഞിട്ടില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് . മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
മൂവായിരം കോടി രൂപയോളം ചെലവഴിച്ചാണ് സംസ്ഥാന എന്‍ടിപിസി ലിമിറ്റഡ് 520 മെഗാവാട്ടിന്റെ തപോവന്‍ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് നിര്‍മിച്ചത്. കാണാതായവരിലേറെയും വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയിലെ തൊഴിലാളികളാണ്. തുരങ്കത്തില്‍ കുടുങ്ങിയ 12 പേരെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി)രക്ഷിച്ചു.
Discussion about this post