ടെഹ്റാന്: ഭീകരർക്ക് സുരക്ഷയൊരുക്കുന്ന പാകിസ്ഥാന് നിലപാടിനെതിരെ ആഞ്ഞടിച്ച് ഇറാന്. ഇറാന്റെ സൈനികരെ തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്തം പാകിസ്ഥാന് ആസ്ഥാനമായിട്ടുള്ള ‘ജയ്ഷ് അല്‍ അദ്ല്’ ഏറ്റെടുത്തതിന് പിന്നാലെയാണ് ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും സുരക്ഷയൊരുക്കുന്ന പാക് നിലപാടിനെതിരെ ഇറാന് രംഗത്ത് വന്നിരിക്കുന്നത്.
അടുത്തിടെയായി ജയ്ഷ് അല്‍ അദ്ല് ഉള്‍പ്പെടെ നിരവധി ഭീകരസംഘടനകള്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഫെബ്രുവരി 5 ന് അതിര്‍ത്തി കടന്ന് തീവ്രവാദ ക്യാമ്പില്‍ നടത്തിയ സര്‍ജ്ജിക്കല്‍ ഓപ്പറേഷനിലൂടെ, രണ്ട് സൈനികരെ ഇറാന് രക്ഷപെടുത്തിയതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്, പാകിസ്ഥാന് ,അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന സിസ്താന്‍-ബലൂചിസ്താന്‍ മേഖല കേന്ദ്രീകരിച്ചാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. 2019-ല്‍ ജെയ്ഷ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ 27 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനില്‍ തീവ്രവാദ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളും, സുരക്ഷ താവളങ്ങളുടെയും പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ തങ്ങളും അതിര്‍ത്തി കടന്നുള്ള ശക്തമായ ആക്രമണം നടത്തുമെന്ന് അടുത്തിടെ ഇറാന്റെ സംയുക്ത സൈനിക മേധാവി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒപ്പം മേഖലയിലെ തീവ്രവാദത്തെ നേരിടാന്‍ ഇറാന് ഇന്ത്യയുടെ സഹായവും തേടിയിട്ടുണ്ട്.
Discussion about this post