തിരുവനന്തപുരം: തെരുവിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ പാടെ അവഗണിച്ച് പിണറായി സർക്കാർ. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും പരിഗണിച്ചില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ല.
സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നുള്ള ആവശ്യവും സർക്കാർ പരിഗണിച്ചില്ല. കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നുള്ള ഉദ്യോഗാർത്ഥികളുടെ ആവശ്യവും അവഗണിച്ചു.
അതേസമയം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വീണ്ടും സർക്കാർ താത്പര്യം കാട്ടി. ടൂറിസം വകുപ്പിലടക്കം 54 പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
പിണറായി സർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. മന്ത്രിസഭാ യോഗത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ നടുറോഡിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. നിരവധി ഉദ്യോഗാർത്ഥികൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി.
Discussion about this post