തൃശൂർ: സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി. തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായ രീതിയില്‍ നിയമനങ്ങള്‍ നടത്തുമ്പോൾ കേരളത്തില്‍ 30 ശതമാനത്തോളം പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്.
തൊഴിലിനായി ഉദ്യോഗാർത്ഥികൾ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ തൊഴിലിനായി പോരാടുമ്പോൾ സ്വന്തക്കാരെ ജോലിയില്‍ തിരുകി കയറ്റുകയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയുടെ മുന്‍ സര്‍ക്കാരും പിണറായി വിജയന്‍ സര്‍ക്കാരും എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്നും തൃശൂരിൽ വാർത്താസമ്മേളനത്തിൽ കേന്ദ്ര മന്ത്രി പറഞ്ഞു.
കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇടത് പക്ഷവും കോൺഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. മോദിയെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് ഇരു പാർട്ടികളുടെയും ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post