മലപ്പുറം: ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തിരൂരിലെ വെട്ടം പഞ്ചായത്തിൽ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഘടകമായ വെൽഫെയർ പാർട്ടി എൽ.ഡി.എഫിന് വോട്ട് ചെയ്തത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിജയരാഘവൻ നിലപാട് വ്യക്തമാക്കിയത്.
വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം കോൺഗ്രസിനെ വിമർശിച്ചിരുന്നു. എന്നാൽ സഖ്യമില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ അവകാശവാദം. അതേസമയം പല തദ്ദേശ സ്ഥാപനങ്ങളിലും ഇവർ തമ്മിലുള്ള സഖ്യം പ്രകടമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നിലപാട് മയപ്പെടുത്തി സിപിഎം രംഗത്ത് വന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി ഏത് വിധേനയും ഭരണം പിടിക്കാനാണ് ഇരു മുന്നണികളുടെയും ശ്രമമെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ വ്യക്തമായ ലക്ഷണമാണ് മലബാറിൽ വികസന മുന്നേറ്റ ജാഥയിലും കോൺഗ്രസിന്റെ യാത്രയിലും കാണുന്നത് എന്നും ആരോപണം ഉയരുന്നുണ്ട്.
Discussion about this post