രാഹുല്‍ ഗാന്ധിക്ക് അടുത്ത കാലത്തൊന്നും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ കഴിയില്ല എന്ന വ്യക്തമായ സൂചന നല്‍കി ബിജെപി . രാഹുല്‍ ഗാന്ധി വയനാട് ചുരത്തിലൂടെ ട്രാക്ടര്‍ ഓടിച്ച് കളിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തട്ടകങ്ങള്‍ ഒന്നൊന്നായി നഷ്ടമാകുകയാണ്. ഗുജറാത്തില്‍ മാര്‍ച്ച് ഒന്നിനു നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 2 സ്ഥാനാര്‍ഥികളും അസമില്‍നിന്ന് ഒരാളും എതിരില്ലാതെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യസഭയില്‍ എന്‍ഡിഎ ഭൂരിപക്ഷത്തിനടുത്തേക്ക്.
ഈ 3 സീറ്റുകള്‍ കൂടി കിട്ടുന്നതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 95 ആകും. ഗുലാംനബി ആസാദ് കൂടി പോയതോടെ കോണ്‍ഗ്രസ് 36ലേക്കു ചുരുങ്ങും. അണ്ണാ ഡിഎംകെ 9, ജെഡിയു 5, മറ്റു ചെറിയ ഘടകകക്ഷികള്‍ക്കെല്ലാം കൂടി 7 എന്നിങ്ങനെ ചേർന്ന് 116 സീറ്റുകളാവും രാജ്യസഭയിലെ എന്‍ഡിഎ കക്ഷിനില. ബിജു ജനതാദള്‍, വൈഎസ്‌ആര്‍സി, ടിആര്‍എസ് എന്നീ കക്ഷികളുടെ 22 അംഗങ്ങള്‍ മിക്കവിഷയങ്ങളിലും കേന്ദ്ര സര്‍ക്കാരിനു പിന്തുണ കൊടുക്കുന്നതാണു പതിവ്. ഇതോടെ 138 പേരുടെ പിന്തുണ സര്‍ക്കാരിനു ലഭിക്കും.
എന്‍ഡിഎ ഘടകകക്ഷിയായിരുന്ന ബോഡോ പീപ്പിള്‍സ് ഫ്രണ്ട് വിട്ട് ബിജെപിയിലെത്തിയ ബിശ്വജിത് ദൈമാരിയാണ് അസമില്‍നിന്ന് എതിരില്ലാതെ എത്തുന്നത്.ദിനേഷ് ചന്ദ്ര ജമാല്‍ അനന്‍വാദിയ, റാം ഹര്‍ജി മൊകാരിയ എന്നിവരാണു ഗുജറാത്തിലെ ബിജെപി സ്ഥാനാര്‍ഥികള്‍.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനിമുതൽ നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും
ഒഴിവുള്ള ഒരു സീറ്റ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പ്രതിനിധീകരിച്ചിരുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഇത്തവണ ഒരാളെ വിജയിപ്പിക്കാനാകില്ല. കശ്മീരില്‍നിന്നുള്ള 4 അംഗങ്ങള്‍ പോയതോടെ നിലവില്‍ 238 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് എന്‍ഡിഎക്കു 4 സീറ്റുകള്‍ കൂടി മതിയാകും.
Discussion about this post