തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയമന വിരുദ്ധതയ്ക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ പി എസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നു. സിവിൽ പൊലീസ് ഓഫീസർ, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉദ്യോഗാർത്ഥികൾക്കൊപ്പം ഫോറസ്റ്റ് വാച്ചർ, കെഎസ്ആർടിസി ഡ്രൈവർ റാങ്ക് പട്ടികകളിലുള്ളവരും സമരത്തിൽ പങ്ക് ചേർന്നു.
അതിനിടെ സമരക്കാരുമായി സർക്കാർ നാളെ ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ കെ ബാലനാണ് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തുന്നത്. ഇതിന് മുന്നോടിയായി എ.കെ.ബാലൻ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സർക്കാരിന്റെ അടുത്ത നടപടികളാണ് ഉദ്യോഗാർത്ഥികൾ ഉറ്റു നോക്കുന്നത്. ചർച്ചയ്ക്ക് വിളിച്ചെങ്കിലും പരിഹാരമുണ്ടാകുമോ എന്നതിൽ ഉദ്യോഗാർത്ഥികൾ സംശയാലുക്കളാണ്. ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച- യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമര രംഗത്താണ്.
Discussion about this post