ഡൽഹി: ശബരിമലയിൽ പാർട്ടി നിലപാട് മാറ്റിയിട്ടില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമലയില്‍ നവോത്ഥാനം തന്നെയാണ് സിപിഎം ലക്ഷ്യം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് തനിക്കറിയില്ലെന്നും യെച്ചൂരി പറഞ്ഞു.
ഭരണഘടന പറയുന്ന തുല്ല്യതയാണ് പാര്‍ട്ടി നയം എന്ന് യെച്ചൂരി വ്യക്തമാക്കി. എന്നാൽ ശബരിമല വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ഒളിച്ചു കളി തുടരുകയാണ്. ശബരിമലയില്‍ സംഭവിച്ചത് തെറ്റായി പോയെന്ന് നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
യെച്ചൂരിയുടെ പ്രസ്താവനയോടെ ശബരിമലയിലെ സിപിഎം നിലപാട് പകൽ പോലെ വ്യക്തമാകുകയാണ്. അവസരം ലഭിച്ചാൽ ഇനിയും ശബരിമലയിൽ ആചാര ലംഘനം നടത്തുമെന്ന് പറയാതെ പറയുകയാണ് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ കൃത്യമായ നിലപാട് പറയാത്ത സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ‘താത്വികമായ‘ മൗനം, ശബരിമലയിൽ ആചാര ലംഘനം തുടരും എന്നത് തന്നെയാണ് വ്യക്തമാക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Discussion about this post