തൃശൂർ : അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്ക സഭ’യുടെ പുതിയ ലക്കത്തിലാണ് സർക്കാരിനെതിരെയുള്ള രൂക്ഷവിമർശനവുമായി തൃശൂർ രൂപത രംഗത്ത് വന്നത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് അധികാരത്തിലെത്തിയതെങ്കിലും എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്നന്നാണ് ‘കത്തോലിക്ക സഭയില്‍’ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രധാന വിമര്‍ശനം. വോട്ട് പാഴാക്കാതെ ബുദ്ധിപൂർവ്വം വിനിയോഗിക്കണമെന്നും ലേഖനത്തിൽ പറയുന്നു.
കടമെടുത്ത് കാശെറിഞ്ഞ് കണ്ണില്‍ പൊടിയിട്ട് വീരാരാധന ജനിപ്പിച്ച് ജനങ്ങളെ കഴുതയാക്കുകയാണ് സർക്കാർ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ആരും ശ്രദ്ധിക്കാത്ത രീതിയില്‍ പിൻവാതില്‍ നിയമനങ്ങള്‍ അടക്കം നടത്തിയെന്നും വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രീയനിലപാട് വ്യക്തമാക്കുകയാണ് മുഖപത്രമായ കത്തോലിക്കസഭയിലൂടെ എന്നാണ് വ്യക്തമാകുന്നത്.
Discussion about this post