ഡൽഹി: കുഞ്ഞുങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നതായി കണക്കുകൾ. നാഷണൽ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ കേരളത്തിന് ഏറെ അപമാനകരമാണ്. കേരളത്തില്‍ 2017- 2019 കാലഘട്ടത്തിൽ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ 33 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം സ്ഥിരീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.
ക്രമസമാധാന പ്രശ്നങ്ങളുടെ പേരില്‍ കേരള സർക്കാർ പലപ്പോഴും പരിഹസിക്കാറുള്ള ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തിൽ സുരക്ഷിത നിലയിലേക്ക് മുന്നേറുമ്പോഴാണ് കേരളത്തിന്റെ നില മോശമായ അവസ്ഥയിലേക്ക് നീങ്ങുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടു 2017ല്‍ കേരളത്തില്‍ 3562 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. തൊട്ടടുത്ത വര്‍ഷം ഇത് 4253 കേസുകളും 2019ല്‍ ഇത് 4754 കേസുകളുമായി വര്‍ധിച്ചു. രജിസ്റ്റർ ചെയ്യപ്പെടാതെ പോയ കേസുകൾ കണക്കിൽ വരുന്നില്ല.
ജനസംഖ്യയിൽ കേരളത്തിന്റെ പല മടങ്ങുള്ള യുപിയില്‍ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നാല് വർഷം കൊണ്ട് ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയെന്നാണ് നാഷണൽ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. വര്‍ധന രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലുള്ള ഗുജറാത്ത്(18%), കര്‍ണാടക(7%), മഹാരാഷ്ട്ര(15%), തമിഴ്നാട്(17%) എന്നിവ കേരളത്തേക്കാള്‍ ഭേദമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post