തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും അക്രമം അഴിച്ചുവിട്ട് സിപിഎം. അക്രമാസക്തരായ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തല്ലിത്തകർത്തു. പാർട്ടി വോട്ടുകൾ ഉച്ചയ്ക്ക് മുൻപേ പോൾ ചെയ്യിപ്പിച്ചിട്ട് മറ്റുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎം ശ്രമമാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.
അക്രമാസക്തരായ സിപിഎം പ്രവർത്തകർ രാവിലെ അഞ്ച് ബിജെപി പ്രവർത്തകരെ മർദ്ദിച്ചിരുന്നു. 11 മണിയോടെ കാട്ടായിക്കോണം സ്കൂളിനു സമീപത്ത് വെച്ചായിരുന്നു ആക്രമണം. പോളിംഗ് ബൂത്ത് ആക്രമിച്ച ശേഷമായിരുന്നു സിപിഎമ്മിന്റെ അഴിഞ്ഞാട്ടമെന്നും ബിജെപി ആരോപിച്ചു.
സംഭവത്തെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ സ്ഥലത്തെത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കെതിരെയായിരുന്നു സിപിഎം ആക്രമണം.
Discussion about this post