തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന് മുന്നിൽ പകച്ച് കേരളം. സംസ്ഥാനത്ത് പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസെന്ന് സംശയം. ഈ സാഹചര്യത്തിൽ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് പരിശോധന ആരംഭിച്ചു.
പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള 13 തരം ജനിതക മാറ്റങ്ങൾ നേരത്തെ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തിയിരുന്നു. വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എൻ 440കെ വൈറസ് കണ്ടെത്തിയിരുന്നു. ഇതുകൂടാതെ കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ളതരം വൈറസ് വകഭേദങ്ങളാണ് ഇവ.
ഈ സാഹചര്യത്തിലാണ് രണ്ടാം തരംഗ ലക്ഷണങ്ങൾ പ്രകടമായ കേരളത്തിൽ വീണ്ടും പരിശോധന നടത്തുന്നത്. അടുത്ത ആഴ്ചയോടെ പരിശോധനയുടെ ഫലം ലഭ്യമാകും.
Discussion about this post