തിരുവനന്തപുരം: കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. ശനി, ഞായര്‍ ദിവസങ്ങളിലായി രണ്ടര ലക്ഷത്തോളം പേര്‍ക്ക് ടെസ്റ്റിങ് നടത്തും.
ഹൈ റിസ്ക് വിഭാഗത്തില്‍ പെടുന്നവരേയായിരിക്കും പരിശോധനക്ക് വിധേയമാക്കുക. വാക്സിനേഷന് കാമ്പയിന് സംഘടിപ്പിക്കും. 50 ലക്ഷത്തോളം പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ട്. ഏഴ് ലക്ഷത്തോളം പേര്‍ക്ക് നല്‍കാനുള്ള വാക്സിന് ബാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അടിച്ചിട്ട സ്ഥലങ്ങളില്‍ നടക്കുന്ന പൊതു പരിപാടികളില്‍ അടച്ചിട്ട മുറികളിൽ പരമാവധി 75 പേരെയും തുറന്ന സ്ഥലങ്ങളില്‍ 150 പേരെയും പങ്കെടുപ്പിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
Discussion about this post