തിരുവനന്തപുരം: സിപിഎം നേതാക്കളുടെ വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പരാമർശമാണ് താൻ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വിജയരാഘവൻ പാർട്ടി തന്നെ തള്ളിയ നേതാവാണെന്നും മുഖ്യമന്ത്രി ജനങ്ങളുടെ ജീവൻ വച്ചാണ് കളിച്ചതെന്നും വി മുരളീധരൻ പറഞ്ഞു.
കേന്ദ്രമന്ത്രി മിണ്ടാതിരിക്കണമെന്നുണ്ടോയെന്ന് വി മുരളീധരൻ ചോദിച്ചു. കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്നത് എകെജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര മന്ത്രി മിണ്ടാതിരിക്കണം എന്ന നിലപാടാണ് കേരളത്തിൽ. സിപിഎം ജീവന് ഭീഷണി ഉയർത്തിയ കാലത്ത് പോലും പിന്മാറിയിട്ടില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പരാമർശം.
Discussion about this post