പാരീസ്: ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികളുടെ അഴിഞ്ഞാട്ടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളികളുടെ ചുവരില്‍ പാകിസ്താന്‍ പതാകകള്‍ വരച്ചുകൊണ്ടാണ് മതവാദികള്‍ പ്രകോപനം സൃഷ്ടിച്ചത്. ഫ്രാൻസിലെ തീവ്ര ഇസ്ലാമിന്റെ ഉയർച്ചയോടെ, ആ രാജ്യത്തെ പാക്കിസ്ഥാനികൾ പാക്കിസ്ഥാൻ മുസ്‌ലിംകളുടെ ശക്തി പ്രകടിപ്പിക്കുന്നതിൽ തീവ്രമായ ആവേശത്തിലാണ്, കൂടാതെ രാജ്യത്ത് പള്ളികൾ ആക്രമിക്കാനുള്ള പാക്കിസ്ഥാൻ ആഗ്രഹത്തിന്റെ അടയാളങ്ങൾ പോലും കാണിക്കുന്നു
തെക്കന്‍ ഫ്രാന്‍സിലെ ഫാബ്രിഗ്യൂസ് പള്ളിയുടെ ചുവരുകളിലാണ് പാക് പതാകകളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഈസ്റ്റ് ഹെറാള്‍ട്ട് ജനപ്രതിനിധി ഗില്‍ബെര്‍ട്ട് കോളാര്‍ഡാണ് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ജാക്ക് മാര്‍ട്ടിനിയര്‍ അറിയിച്ചു. ഫ്രാന്‍സില്‍ തീവ്ര മതവാദികളുടെ സ്വാധീനം വര്‍ധിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിനു ശേഷം തീവ്ര മതവാദികള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിക്കുന്നത്. ഇതിനെതിരായ വെല്ലുവിളിയായാണ് ക്രിസ്ത്യന്‍ പള്ളികളില്‍ പാക് പതാകകള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് വിലയിരുത്തല്‍.
“സാമുവൽ പാറ്റിയെയും കാർട്ടൂണുകളെയും കുറിച്ചുള്ള മാക്രോണിന്റെ പ്രസംഗവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു, ഇതിനെത്തുടർന്ന് പാകിസ്ഥാനിൽ പ്രകടനങ്ങൾ നടന്നിരുന്നു,” മേയർ അനുസ്മരിക്കുന്നു. “നഗര കേന്ദ്രത്തിൽ നിന്ന് വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടമാണിത്. ഇത് ചെയ്തവർക്ക് എവിടെ നിന്നും വരാമായിരുന്നു, ഇത് ഒരു പ്രതീകാത്മക പ്രവൃത്തിയായി കാണുന്നു”. അദ്ദേഹം കൂട്ടിച്ചേർത്തു
ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ തീവ്ര മതവാദികള്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
അടുത്ത കാലത്തായി പാകിസ്ഥാൻ, പലസ്തീൻ, ലെബനൻ, സിറിയ, ജോർദാൻ, യെമൻ, ഇറാഖ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾ ബ്രിട്ടൻ ഉൾപ്പെടെ നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതൽ ആക്രമണകാരികളായി മാറുന്നുവെന്നും, കുടിയേറ്റ ആധിപത്യമുള്ള പ്രദേശങ്ങളെ ‘ശരീഅത്ത് സോൺ’ ആയി പ്രഖ്യാപിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post