കൊച്ചി : തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിനു മുന്നോടിയായി വരുന്ന 14 മുതല്‍ 20 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യന്‍ മഹാസമൂദ്രത്തില്‍ കേരളത്തിന് പടിഞ്ഞാറായി ന്യൂനമര്‍ദം രൂപമെടുക്കുന്നുമെന്നും, ഇതിനൊപ്പം മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥ ഗവേഷണകർ മുന്നറിപ്പ് നൽകുന്നു.
ന്യൂനമര്‍ദം രൂപപ്പെടാന്‍ 33 ശതമാനം വരെ സാധ്യതയുണ്ട്. ദുര്‍ബലമായ ന്യൂനമര്‍ദമായിരിക്കുമെന്നാണ് ഇപ്പോഴുള്ള കണക്കുകൂട്ടലെങ്കിലും, ശക്‌തിപ്രാപിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ന്യൂനമര്‍ദം സൃഷ്‌ടിക്കുന്ന മഴയ്‌ക്കു പിന്നാലെ സംസ്‌ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്താനും സാധ്യതയേറി.
അതേസമയം, സംസ്‌ഥാനത്ത് വേനല്‍ മഴശക്‌തി പ്രാപിച്ചു. ഇന്നലെ സംസ്‌ഥാന വ്യാപകമായി പരക്കെ മഴയുണ്ടായി. കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെ സംസ്‌ഥാനത്ത് 29 ശതമാനം അധിക മഴയാണു പെയ്‌തത്. 174.3 മില്ലി മീറ്റര്‍ കിട്ടേണ്ട സ്‌ഥാനത്ത് 224. 7 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ഇക്കാലയളവില്‍ പത്തനംതിട്ടയിലും കണ്ണൂരിലുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
Discussion about this post