ഡല്‍ഹി: ചരിത്രം തിരുത്തി കുറിച്ച് വനിതാ ഉദ്യോഗസ്ഥരെ മിലിട്ടറി പോലീസില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ സേന. 83 വനിതാ ഉദ്യോഗസ്ഥരെയാണ് നോണ്‍-ഓഫീസര്‍ കേഡര്‍ വിഭാഗത്തില്‍ ആദ്യമായി നിയമിച്ചത്. ഇവര്‍ വിവിധ ഡിവിഷനുകളില്‍ നിയമിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗളൂരു ദ്രോണാചാര്യ പരേഡ് ഗ്രൗണ്ടില്‍ ഇവരുടെ അറ്റസ്റ്റേഷന് പരേഡ് നടന്നിരുന്നു.
100 പേര്‍ക്കായിരുന്നു പരിശീലനം നല്‍കിയത്. അഞ്ച് മലയാളികളും ഇതിൽ ഉൾപ്പെടുന്നു. ഇതില്‍ 83 പേരാണ് ഇപ്പോള്‍ പാസ് ഔട്ട് ആയത്. 17 പേരുടെ പരിശീലനം ജൂലൈയില്‍ പൂര്‍ത്തിയാകും. 2020 ജനുവരി ആറിനാണ് ലെഫ്റ്റനന്റ് കേണല്‍ ജൂലിയുടെ നേതൃത്വത്തില്‍ പരിശീലനം ആരംഭിച്ചത്. 61 ആഴ്ചത്തെ പരിശീലനത്തില്‍ അടിസ്ഥാന പരിശീലനവും, അഡ്വാന്‍സ്ഡ് പരിശീലനവും ഉള്‍പ്പെട്ടിരുന്നു. എല്ലാ സൈനിക വാഹനങ്ങളും ഓടിക്കാനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
ബലാത്സംഗം, ലൈംഗിക പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, പോക്സോ കേസുകളിലെ അന്വേഷണം കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, എല്ലാ റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പോലീസ് സഹായം നല്‍കുക തുടങ്ങിയവ ഉദ്യോസ്ഥരുടെ പ്രധാന ചുമതലകളാണ്.
Discussion about this post