പലസ്തീനിലെ ഹമാസിനൊപ്പം ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിക്കാന്‍ ഒരുങ്ങിയ ലെബനന് കിട്ടിയത് കനത്ത തിരിച്ചടി. ലെബനന്റെ പദ്ധതികള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാവുകയായിരുന്നു. പലസ്തീനിനൊപ്പമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഇസ്രയേലിനു നേരെ ലെബനന് തൊടുത്തുവിട്ട 6 മിസൈലുകളും വന്നു പതിച്ചത് സ്വന്തം രാജ്യത്ത് തന്നെയെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.
ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലെബനനില്‍ വ്യാപക നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിലേക്ക് മിസൈല്‍ അയച്ച ഉറവിടത്തിലേക്കാണ് തിരിച്ചാക്രമണം ഉണ്ടായിരിക്കുന്നത്. ലെബനനില്‍ വ്യാപക നാശനഷ്ടമുണ്ടായെങ്കിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ലെബനന് സൈനിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി. എന്നാല്‍, ഇവ സ്വന്തം രാജ്യത്തു തന്നെ പതിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ലെബനന് ഇസ്രായേലിലേക്ക് മൂന്ന് റോക്കറ്റുകള്‍ പ്രയോഗിച്ചിരുന്നു. എന്നാല്‍, ഇവയെല്ലാം മെഡിറ്ററേനിയന്‍ കടലില്‍ വന്നിറങ്ങി.
ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലെബനന് – ഇസ്രയേല്‍ അതിര്‍ത്തി ഇപ്പോള്‍ ശാന്തമാണ്. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഉടനൊന്നും ഇനി ആക്രമണം നടത്തേണ്ടെന്ന തീരുമാനത്തിലേക്ക് ലെബനന് എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ഇസ്രയേല്‍ വെടിവയ്പില്‍ തങ്ങളുടെ അംഗങ്ങളിലൊരാള്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന് ഹിസ്ബുള്ള തീവ്രവാദ സംഘടന പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച സിറിയയില്‍ നിന്ന് മൂന്ന് മിസൈലുകള്‍ ഇസ്രായേലിന് നേരെ ഉതിര്‍ത്തിരുന്നു. ഇവയെല്ലാം സ്വന്തം രാജ്യത്ത് തന്നെ പതിച്ചു.
അതേസമയം അയല്‍രാജ്യങ്ങള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ തയ്യാറെടുത്തതോടെ ആരോടും ക്ഷമിക്കാനോ വിട്ടുകളയാനോ തയ്യാറല്ലെന്ന തീരുമാനത്തിലാണ് ഇസ്രയേല്‍.
Discussion about this post