തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് വീണ ജോർജ്ജിനാണ്. കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്.
ശിവൻകുട്ടിയാണ് വിദ്യാഭ്യാസ മന്ത്രി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും. ജെ ഡി എസിലെ കെ കൃഷ്ണൺകുട്ടിയാണ് വൈദ്യുതി മന്ത്രി. ദേവസ്വം വകുപ്പ് കെ രാധാകൃഷ്ണനാണ്.
പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം എന്നിവയാണ് കെ രാധാകൃഷ്ണന്റെ വകുപ്പുകൾ.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ്. പൊതുമരാമത്ത് വകുപ്പും ടൂറിസവും മുഖ്യമന്ത്രിയുടെ മരുമകനായ പി എ മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യും. എക്സൈസ്, തൊഴിൽ വകുപ്പുകൾ വി എൻ വാസവനാണ്.
ആന്റണി രാജു ഗതാഗത വകുപ്പ് കൈകാര്യം ചെയ്യും. വനം വകുപ്പ് എ കെ ശശീന്ദ്രനാണ്. റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പാണ് ലഭിച്ചത്.
ഫിഷറീസ്, സാംസ്കാരിക വകുപ്പുകൾ സജി ചെറിയാനാണ്. ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം എന്നിവ വി അബ്ദുറഹ്മാനാണ്. ജെ ചിഞ്ചുറാണിക്ക് ക്ഷീരവകുപ്പും മൃഗസംരക്ഷണ വകുപ്പും ലഭിച്ചു.
മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
Discussion about this post