തിരുവനന്തപുരം: ലോക്ക്ഡൗണിൽ മദ്യശാലകൾ അടച്ചതോടെ ബവ്‌കോയ്ക്ക് 1000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കുകൾ. ഈ സാഹചര്യത്തിലും മദ്യം ഹോം ഡെലിവറി നൽകുന്നത് ഉടനുണ്ടാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദർ അറിയിച്ചു.
മദ്യം ഓൺലൈനിലൂടെ ബുക് ചെയ്യുന്നവർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നതിൽ നയപരമായ തീരുമാനം വേണമെന്ന് മന്ത്രി പറഞ്ഞു. ഇതോടെ നീക്കത്തിൽ നിന്നും പിന്മാറാൻ ബെവ്കോ തീരുമാനിച്ചു.
ഇതര സംസ്ഥാനങ്ങളിലെ ഹോം ഡെലിവറി മാതൃകകളായിരുന്നു ബവ്കോ മുന്നോട്ടു വച്ചത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തും ബവ്കോ ഇക്കാര്യം ആലോചിച്ചിരുന്നെങ്കിലും തൽക്കാലം വേണ്ടെന്ന നിലപാടാണ് അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണനും സ്വീകരിച്ചിരുന്നത്. ഇതോടെ മദ്യപരുടെ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് സൂചന.
Discussion about this post