മലപ്പുറം: ഭാര്യയെ കൊവിഡ് ഡ്യൂട്ടിക്ക് കൊണ്ടു പോയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. പരപ്പനങ്ങാടിയില്‍ ജീവനക്കാരിയെ കോവിഡ് ഡ്യൂട്ടിക്ക് എത്തിക്കാന്‍ റോഡിലിറങ്ങിയ യുവാവിനാണ് പൊലീസിന്റെ മർദ്ദനമേത്. സംഭവത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന മുന്നറിയിപ്പുമായി ജീവനക്കാരുടെ സംഘടനകള്‍ രംഗത്ത് വന്നു.
മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിനൊപ്പം ജില്ല പൂര്‍ണമായും അടച്ചിട്ട ഞായറാഴ്ച ദിവസമായിട്ടും ജോലിക്കിറങ്ങിയ താലൂക്ക് ഒാഫീസിലെ ജീവനക്കാരി ലേഖയുടെ ഭര്‍ത്താവ് പ്രമോദിനെയാണ് പൊലീസ് മർദ്ദിച്ചത്. സംഭവത്തെക്കുറിച്ച് പരാതി അറിയിക്കാനെത്തിയ തിരൂരങ്ങാടി തഹസീല്‍ദാരെ സിഐ അപമാനിച്ചുവെന്നും കലക്ടര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post