Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കൊളംബോ തുറമുറത്തിന് സമീപം തീപിടിച്ച് ചരക്ക് കപ്പല്‍; ആറു ദിവസമായിട്ടും തീയണയ്ക്കാൻ സാധിച്ചിട്ടില്ല; സഹായത്തിന്‌ ഇന്ത്യന്‍ നാവിക സേനയും

by Brave India Desk
May 26, 2021, 07:37 pm IST
in International
Share on FacebookTweetWhatsAppTelegram

ശ്രീലങ്ക: കൊളംബോ തുറമുഖത്തിന് ഒൻപത് നോട്ടിക്കൽ മൈൽ (18 കിലോമീറ്റർ) വടക്ക് ഭാഗത്തായി നങ്കൂരമിട്ടിരുന്ന സിംഗപ്പൂർ പതാക പതിപ്പിച്ച ചരക്ക് കപ്പലിലെ തീപിടിത്തം അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശ്രീലങ്കന്‍ നാവീക സേന അറിയിച്ചു. ചരക്ക് കപ്പലില്‍ നിന്ന് കഴിഞ്ഞ ആറ് ദിവസമായി തീ ഉയരുകയാണ്. ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ നാവീക സേന, ഇന്ത്യന്‍ നാവീക സേനയുടെ സഹായം അഭ്യര്‍ത്ഥിച്ചു.

Stories you may like

ബെംഗളൂരുവിനെ ഞെട്ടിച്ച് ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ ; അമേരിക്കയുടെ ഏറ്റവും മാരകമായ സൂപ്പർസോണിക് ബോംബർവിമാനം ഇന്ത്യയിൽ

ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക

ഗുജറാത്തിലെ അദാനി പോര്‍ട്ടായ ഹസിറ തുറമുഖത്ത് നിന്ന് മെയ് 15 നാണ് എംവി എക്സ്പ്രസ് പേള്‍ എന്ന കപ്പല്‍ കൊളംബോ വഴി സിംഗപ്പൂരേക്ക് പുറപ്പെട്ടത്. നെതർലാൻഡ്‌സ്, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും കപ്പൽ പരിശോധിച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച (21 ന്) കൊളംബോ തുറമുഖത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയായി നങ്കൂരമിട്ടിരുന്ന എംവി എക്സ്പ്രസ് പേള്‍ എന്ന ചരക്ക് കപ്പലിലാണ് തീ കണ്ടത്. സിംഗപ്പൂർ പതാകയുമായി ഗുജറാത്തില്‍ നിന്നും വരികയായിരുന്നു എംവി എക്സ്പ്രസ് പേള്‍ എന്ന ചരക്ക് കപ്പല്‍. കപ്പലില്‍ 25 ടൺ നൈട്രിക് ആസിഡ് ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും രാസവസ്തുക്കളും ഉണ്ടെന്ന് റിപ്പോര്‍ട്ടിനെ തുടര്‍‌ന്ന് ചരക്ക് കപ്പലിനെ കൊളംബോ തുറമുറഖത്ത് നിന്ന് വടക്ക് പടിഞ്ഞാറ് 9.5 നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലിലേക്ക് മാറ്റുകയായിരുന്നു.

മറ്റ് ചരക്കുകളോടൊപ്പം 25 ടണ്‍ നൈട്രിക് ആസിഡ് കപ്പലിലുണ്ടായിരുന്നത് ഏറെ ആശങ്കയുയര്‍ത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയിലും ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. കാറ്റിന്‍റെ ശക്തിയില്‍ ചരക്ക് കപ്പലില്‍ സൂക്ഷിച്ചിരുന്ന നൈട്രിക് ആസിഡ് വായുവില്‍ കലരുകയും ഇത് അഞ്ച് നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെയുള്ള ജനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയില്‍ നിന്നാണ് കപ്പലിനെ 9.5 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് മാറ്റിയത്.

കപ്പലില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് കപ്പലിലെ തൊഴിലാളികളെ മാറ്റിയതായി ശ്രീലങ്കന്‍ നാവീക സേന അറിയിച്ചു. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 25 ജീവനക്കാരാണ് കപ്പലില്‍ തൊഴിലാളികളായി ഉള്ളത്. മറ്റുള്ളവര്‍ ഫിലിപ്പൈൻ, ചൈനീസ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

അഗ്നിശമന സേന കപ്പലിലെ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. ശ്രീലങ്കയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ത്യയുടെ ഒരു ഡോർനിയർ വിമാനവും നാവിക സേനാ കപ്പലും സംഭവസ്ഥലത്തെത്തി ചേര്‍ന്നു. അറബിക്കടലില്‍ ശക്തമായ കാറ്റ് വീശുന്നത് തീയണയ്ക്കുന്നതിന് തടസമാകുന്നു.

തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ഉപകരണങ്ങളുമായി പ്രത്യേക ഡച്ച് വിമാനം ശ്രീലങ്കയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീലങ്കയിലെ ഷിപ്പിംഗ് മന്ത്രി രോഹിത അബിഗുന വർദ്ധന അറിയിച്ചു. 25 ടൺ നൈട്രിക് ആസിഡും മറ്റ് രാസവസ്തുക്കളും ഉൾപ്പെടെ1486 കണ്ടെയ്നറുകളാണ് കപ്പലിൽ ഉള്ളതെന്ന് ഐസിജി പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ 8-10 കണ്ടെയ്നറുകൾ സ്ഫോടനത്തിനും തീപിടിത്തത്തിനും കത്തിയമര്‍ന്നു.

ഇതോടൊപ്പം കപ്പൽ 325 ടൺ ഇന്ധനം ടാങ്കുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് എണ്ണ ചോർച്ചയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുകയാണ്. ഇന്ത്യയുടെ കടല്‍ പട്രോളിങ്ങിനും അഗ്നിശമനത്തിനും മലിനീകരണം തടയുന്നതിനും ശേഷിയുള്ള ഐസിജിഎസ് വൈഭവ് ചൊവ്വാഴ്ച വൈകീട്ട് സംഭവസ്ഥലത്തെത്തി. സമാനകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഐസിജി ഓഫ്‌ഷോർ പട്രോളിംഗ് കപ്പലായ വജ്രയും തൂത്തുക്കുടിയിൽ നിന്ന് സംഭവസ്ഥലത്തേത്ത് പുറപ്പെടാന്‍ തയ്യാറെടുക്കുന്നു.

വ്യോമ നിരീക്ഷണത്തിനും കടലിനെ മലിനീകരണം തടയുന്നതിനുമുള്ള ഐസിജി വിമാനങ്ങൾ ചെന്നൈയിൽ നിന്നും കൊച്ചിയിൽ നിന്നും തൂത്തുക്കുടിയിലേക്ക് കൊണ്ടുവരുന്നതായി ഐസിജി വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ശ്രീലങ്കയുടെ തീരത്ത് ഒരു ഓയിൽ ടാങ്കറിൽ ഉണ്ടായ തീ ഇന്ത്യയുടെ സഹായത്തോടെ നിയന്ത്രണവിധേയമാക്കിയിരുന്നു. പനാമയിൽ രജിസ്റ്റർ ചെയ്ത ടാങ്കർ എംടി ന്യൂ ഡയമണ്ട് കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ടൺ അസംസ്കൃത എണ്ണ കയറ്റികൊണ്ടുവരികെ തീപിടിക്കുകയായിരുന്നു.

കപ്പലിന്‍റെ പ്രധാന സ്ഥലങ്ങളിലെന്നായ ക്വാർട്ടർ ഡെക്കിലേക്ക് തീ പടർന്നതായി ശ്രീലങ്കന്‍ നാവികസേന വക്താവ് ഇൻഡിക ഡി സിൽവ പറഞ്ഞു. നിലവിലെ മോശം കാലാവസ്ഥയെത്തുടർന്ന് തീയണയ്ക്കല്‍ ഏറെ ശ്രമകരമാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന ബോട്ടുകൾ ഈ പ്രദേശത്തേക്ക് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

Tags: cargo shipfire in cargo shipFIRE IN SHIPfire attack
Share11TweetSendShare

Latest stories from this section

പാക്-അഫ്ഗാൻ സംഘർഷം ഉച്ചസ്ഥായിലേക്ക്,മുന്നറിയിപ്പുമായി താലിബാൻ, അഫ്ഗാൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്താൻ

സകലബന്ധവും അവസാനിച്ചു: പാകിസ്താനുമായുള്ള കൂട്ട് വെട്ടി അഫ്ഗാനിസ്ഥാൻ: കച്ചവടത്തിനും മരുന്നിനും വരെ വിലക്ക്….

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

അസിം മുനീർ ഇനി പാകിസ്താന്റെ ശബ്ദം,അധികാരി,ഉടമ?: ആജീവനാന്ത നിയമപരിരക്ഷയും കൂടുതൽ അധികാരങ്ങളും നൽകി പാർലമെന്റ്…

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

രാഷ്ട്രപതി ബോട്സ്വാനയിൽ ; പാർലമെന്റിനെ അഭിസംബോധന ചെയ്യും ; 8 ചീറ്റകളെ ഇന്ത്യക്ക് നൽകും

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു ; വിമാനത്തിൽ ഉണ്ടായിരുന്നത് 20 സൈനികർ

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies