ഡൽഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളിൽ ആയിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒഡിഷയിലെ ബലാസോർ, ഭദ്രക് ജില്ലകളിലും പശ്ചിമ ബംഗാളിലെ ഈസ്റ്റ് മേദിനിപുരിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ നിരീക്ഷണം നടത്തി. ഇതിന് ശേഷമായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാൾ, ഒഡിഷ, ജാർഖണ്ഡ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ ധനസഹായം.Odi
നേരത്തെ യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കാത്തത് വിവാദമായിരുന്നു. പ്രധാനമന്ത്രി യോഗം വിളിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നില്ലെന്ന തൊടുന്യായം പറഞ്ഞാണ് മമത ഒഴിഞ്ഞു മാറിയത്.
അതേസമയം, പ്രധാനമന്ത്രി പങ്കടുത്ത യോഗത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവര്‍ സന്നിഹിതരായിരുന്നു. മമത ഭരണഘടനയെയും നിയമവാഴ്ചയെയും ലംഘിക്കുകയാണെന്ന് ഗവര്‍ണര്‍ യോഗത്തിനു ശേഷം കുറ്റപ്പെടുത്തി.
Discussion about this post