തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വീണ്ടും നിലപാട് മാറ്റി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. യുവതി പ്രവേശനത്തിൽ മാപ്പ് പറഞ്ഞിട്ടില്ല. സംഘർഷമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് നിയമസഭയിൽ കടകംപള്ളി അറിയിച്ചു.
പുതിയ സർക്കാരിന്റെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് വിഷയത്തിൽ മുൻ ദേവസ്വം മന്ത്രി വീണ്ടും നിലപാട് മാറ്റിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടകംപള്ളിയുടെ മാപ്പ് പറച്ചിൽ വലിയ വിവാദമായിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കടകംപള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമായി ശബരിമല യുവതീപ്രവേശം ഉയര്‍ത്തിക്കാട്ടാനുള്ള യുഡിഎഫ് നീക്കവും അതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് നടത്തിയ പ്രതികരണങ്ങളും സിപിഎമ്മിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കിയിരുന്നു. നവോത്ഥാനവും വനിതാ മതിലും മറന്ന് വിശ്വാസികള്‍ക്കൊപ്പം എന്ന തരത്തില്‍ നടത്തിയ ചുവടുമാറ്റം പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും പൊതുസമൂഹത്തിലും വിശദീകരിക്കാന്‍ സിപിഎം നന്നേ പാട് പെട്ടിരുന്നു.
Discussion about this post