ഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് റഷ്യ. ഇന്ത്യയുമായി റഷ്യയുണ്ടാക്കിയ കോവിഡ് പ്രതിരോധ കരാറുമായി മുന്നോട്ട് പോകുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോവിഡ് വ്യാപനം തടയാന്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ അറിയിക്കുന്നു. ഇതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ മരുന്നായ സ്പുട്നിക് വി-യുടെ പുതിയ ബാച്ച് ഇന്ത്യയിലേക്ക് അയച്ചു. കൂടുതല്‍ സഹായങ്ങള്‍ ഇനിയും നല്‍കുമെന്നും ലവ്റോവ് വ്യക്തമാക്കി.
പ്രതിരോധ സംവിധാനങ്ങള്‍ക്കായി ഇന്ത്യയുമായി ഉണ്ടാക്കിയ കരാറില്‍ നിന്നും റഷ്യ പിന്നോട്ടില്ല. കരാറുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന കാര്യം ഇന്ത്യ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post