ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 5 മണിക്കാണ് അദ്ദേഹം ജനങ്ങളോട് സംസാരിക്കുക. രാജ്യം കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും കരകയറുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.
അഭിസംബോധനയിൽ രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം അദ്ദേഹം വിശദീകരിച്ചേക്കും. നിർണ്ണായക പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ ഡൽഹിയിലും ഉത്തർ പ്രദേശിലും ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നു. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും മഹാമാരിയെ അതിജീവിക്കുകയാണ്. എന്നാൽ കേരളം, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മരണങ്ങൾ കൂടുന്ന സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് ആകാംക്ഷയോടെ കാതോർക്കുകയാണ് രാജ്യം.
Discussion about this post