നെന്മാറ സംഭവത്തെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഒരു പെൺകുട്ടിയെ 10 വർഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്. വൻ ക്രിമിനൽ പ്രവർത്തനം. അല്ലാതെ മൊയ്‌തീൻ-കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണം. അല്ലാതെ ഇയാൾ പറയുന്ന കഥ വിശ്വസിച്ചാൽ വലിയ ഒരു കുറ്റകൃത്യമാണ് തേഞ്ഞുമാഞ്ഞു പോവുക. സ്റ്റോക്ഹോം സിൻഡ്രോം ബാധിച്ച പെൺകുട്ടിയെ അടിയന്തിരമായി വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/sandeepvachaspati/posts/1421821078171490
പാലക്കാട് അയിലൂർ സ്വദേശി വേലായുധന്റെ മകൾ സജിതയെ പത്ത് വർഷമായി വീട്ടിലെ ഒറ്റ മുറിയ്ക്കുള്ളിൽ ഒളിപ്പിച്ച് താമസിപ്പിച്ച അയിലൂർ കാരക്കാട്ടു പറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാന്റെ കഥ വാർത്തയായിരുന്നു. ഇതിനെ പ്രണയകഥയായി ചിത്രീകരിച്ച് അന്വേഷണം ഒഴിവാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
Discussion about this post