തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് . കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.
കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 കി.മി. വരെയാകാന്‍ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയില്‍ കഴിഞ്ഞ ദിവസം ഒരു വീട് പൂര്‍ണമായും, 25 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. പലയിടത്തും റോഡുകള്‍ ഇടിഞ്ഞു. ചില സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. നിലവിൽ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 603 പേരെ താമസിപ്പിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ സുരക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് നിർദ്ദേശങ്ങളുണ്ട്.
Discussion about this post