കണ്ണൂർ: കണ്ണൂർ സ്വർണ്ണക്കടത്തിൽ സിപിഎം വെട്ടിൽ. സ്വർണ്ണം കടത്താൻ ഉപയോഗിച്ച കാർ ഡി വൈ എഫ് ഐ നേതാവിന്റേതെന്ന് കണ്ടെത്തി. ഡി വൈ എഫ് ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ മൊബൈല്‍ നമ്പർ കസ്റ്റംസ് അന്വേഷിക്കുന്ന പ്രതി അര്‍ജുന്‍ ആയങ്കിയുടേതാണ്.
സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വാഹനം കാണാനില്ലെന്ന് പറഞ്ഞ് സജേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കു നേരെ കേസ് വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന രീതിയിലാണ് പരാതി നല്‍കിയത് എന്നാണ് സൂചന.
കാറിനായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിലെ അടച്ചുപൂട്ടിയ കപ്പലുകള്‍ പൊളിക്കുന്ന കേന്ദ്രത്തില്‍ അര്‍ജുന്റെ കാർ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ് അന്വേഷണ സംഘം എത്തിയപ്പോഴേക്കും കാര്‍ അപ്രത്യക്ഷമായിരുന്നു. ചിലർ കാർ മാറ്റുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
Discussion about this post