ഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിൽ ഭാവി രാഷ്ട്രീയത്തിന്റെ അടയാളങ്ങൾ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള ഏഴ് മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിൽ ഉള്ളത്.
പശ്ചിമ ബംഗാൾ 2024 ലോക്സഭാ തെരഞ്ഞെടുപ്പിനെ നരേന്ദ്രമോദി അമിത്ഷാ കൂട്ടുകെട്ട് വലിയ രീതിയിൽ ലക്ഷ്യംവെച്ചിട്ടുണ്ടെന്നാണ് മന്ത്രിസഭാ വികസനം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ നാല് എംപിമാർക്കാണ് മന്ത്രിസഭയിൽ സ്ഥാനം നൽകിയിരിക്കുന്നത്. നിഷിത് പ്രമാണിക്, ജോൺ ബാർല, ശാന്തനു താക്കൂർ, സുഭാഷ് സർക്കാർ എന്നിവരാണ് കേന്ദ്രമന്ത്രിസഭയിൽ ഇടം പിടിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള മന്ത്രിസഭയിൽ ഉൾപ്പെട്ട നിഷിത് പ്രമാണിക് മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ്. നിഷിത് പ്രമാണികിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിശ്വസ്തനായാണ് അറിയപ്പെടുന്നത്. അ 35 കാരനായ നിഷിത് പ്രമാണിക് രണ്ട് വർഷം മുമ്പ് 2019 ൽ തൃണമൂൽ കോൺഗ്രസിൽ ഉണ്ടായിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ടിഎംസി വിട്ട് ബിജെപിയിലേക്ക് വന്നത്.
ഇപ്പോൾ നരേന്ദ്ര മോദി മന്ത്രിസഭയിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. കേന്ദ്ര വിവരസാങ്കേതിക സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ് നിഷിത് പ്രമാണിക്. ഇതിനുപുറമെ, സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ സമിതിയിലും അദ്ദേഹം അംഗമാണ്. കൂച്ച് ബെഹാർ സീറ്റിൽ നിന്നുള്ള ലോക്സഭാ എംപി നിഷിത്തിന് ഉത്തര ബംഗാളിൽ നല്ല സ്വാധീനമുണ്ട്. . 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ നിന്ന് ഏഴ് സീറ്റുകൾ ബിജെപി നേടിയതും നിഷ്ക് പ്രാമാണികിൻറെ സ്വാധീനം ചെറുതല്ല.. നിഷിത് പ്രാമാണികിന് മന്ത്രിസ്ഥാനം നൽകുന്നതിലൂടെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തര ബംഗാളിലെ വോട്ടർമാരെ ബിജെപിയോടൊപ്പം നിർത്തുക എന്ന വലിയ ലക്ഷ്യവും നിറവേറ്റപ്പെടുകയാണ്.
മാതുവ സമുദായവുമായി അടുത്ത ബന്ധമുള്ളയാളാണ് ശാന്തനു താക്കൂർ
നിഷിത്തിനെ കൂടാതെ ശാന്തനു താക്കൂറിനും കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചു. ശാന്തനു താക്കൂർ ഉൾപ്പെടുന്ന മാതുവ സമുദായത്തിലാണ് ബംഗാളിലെ ബിജെപിയുടെ പ്രധാന വോട്ടർമാർ ഉള്ളത്. മുൻ ബംഗാൾ മന്ത്രി മഞ്ജുൽ കൃഷ്ണ താക്കൂറിന്റെ മകൻ ശാന്തനു താക്കൂർ 2019 മുതൽ ബംഗാവോണിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. ഈ നിയോജകമണ്ഡലത്തിൽ 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ടിഎംസി ഇതര എംപി കൂടിയാണ് ശാന്തനു താക്കൂർ.
അഖിലേന്ത്യാ മാതുവ ഫെഡറേഷന്റെ നേതാവാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തിന് ഈ സമുദായത്തിന്റെ പ്രത്യക്ഷ വോട്ടാണ് പ്രധാനമായും കാരണമായത്. സംസ്ഥാനത്തെ 42 പാർലമെൻറ് സീറ്റുകളിൽ 10 എണ്ണം പട്ടികജാതിക്കാർക്കായി നീക്കിവച്ചതും മാതുവ സമുദായത്തിന്റെ വോട്ട് ബാങ്കിൻറെ ശക്തിയാണെന്നാണ് വിലയിരുത്തൽ. പൌരത്വ ഭേദഗതി ബില്ലും ഈ സമുദായത്തിൻറെ പിന്തുണ ബിജെപിയ്ക്ക് ലഭിച്ചിരുന്നു. ഇവിടെ 4 സീറ്റുകളിൽ 2019 ൽ ബിജെപി വിജയിച്ചതും അതിൻറെ ഉദാഹരണമാണ്.
ആദിവാസി, തേയിലത്തോട്ട തൊഴിലാളികളുടെ നേതാവും
ഗോത്ര സമുദായ അംഗവുമായ ജോൺ ബാർല ബംഗാളിലെ അലിപൂർദുവർ സീറ്റിൽ നിന്നുള്ള എംപിയാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് അദ്ദേഹം ആദ്യമായി പാർലമെന്റിലെത്തിയത്. ആദ്യമായി എംപിയായ ബാർലയെ പ്രധാനമന്ത്രി മോദി ടീമിൽ ഉൾപ്പെടുത്തിയതും ബംഗാളിനുള്ള സമ്മാനമാണ്.
യഥാർത്ഥത്തിൽ, ബംഗാളിലെ തേയിലത്തോട്ടങ്ങളിൽ ബാർലയുടെ സ്വാധീനം തന്നെയാണ് ഇതിന് കാരണം. ബാർല നേരിട്ട് തേയിലത്തോട്ടത്തിൽ ജോലി ചെയ്യാറുണ്ടായിരുന്നു. തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങൾക്കായി അദ്ദേഹം വളരെയധികം പ്രവർത്തിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം .പശ്ചിമ ബംഗാളിലെ സാധാരണക്കാർക്കിടയിൽ ബാർലയുടെ സ്വാധീനം ചെറുതല്ല.
വടക്കൻ ബംഗാളിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിക്കണമെന്ന് ജോൺ ബാർല അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയുടെ ടീമിൽ ഉൾപ്പെടുത്തി ഒരു വലിയ മറുപടി സന്ദേശമാണ് മോദി നൽകാൻ ശ്രമിച്ചത് എന്നാണ് മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്. മോദി മന്ത്രിസഭയിലെ ബംഗാളിൽ നിന്നുള്ള സുഭാഷ് സർക്കാർ മികച്ച സംഘാടകനാണ്
പശ്ചിമ ബംഗാളിലെ ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവും ബൻകുരയിൽ നിന്നുള്ള എംപിയുമായ സുഭാഷ് സർക്കാർ സംസ്ഥാനത്തെ ബിജെപി നേതൃനിരയിൽ വളരെ കാലമായി സജീവമായി രംഗത്തുണ്ട്.
ഡോക്ടർ കൂടിയായ സുഭാഷ് സർക്കാർ ബൻകുര സ്വദേശിയാണ്. ബംഗാൾ ബി.ജെ.പിയുടെ താഴെത്തട്ടിലുള്ള നേതാക്കളിൽ ഒരാളാണ് അദ്ദേഹം. ബംഗാൾ ബിജെപിയിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ച സുഭാഷ് സർക്കാറിനെ മികച്ച സംഘാടകനായാണ് എപ്പോഴും അംഗീകരിക്കപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവും സംസ്ഥാന സർക്കാരിന്റെ പഞ്ചായത്ത് മന്ത്രിയുമായ സുബ്രത മുഖർജിയെ പരാജയപ്പെടുത്തി 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബൻകുരയിൽ നിന്നാണ് സർക്കാർ വിജയിച്ചത്. 2013 മുതൽ സംസ്ഥാന ബിജെപിയുടെ വൈസ് പ്രസിഡന്റായിരുന്ന സർക്കാർ 2015 ൽ ജനറൽ സെക്രട്ടറിയായി. സംഘടനയുടെ വ്യക്തി എന്നറിയപ്പെടുന്ന സർക്കാറിനെ 2017 ൽ വീണ്ടും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി.
Discussion about this post