കേരളത്തിൽ നിന്നുള്ള 40 കാരിയായ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. എന്നാൽ പരാതിയുമായി കണ്ണൂരിലെ പോലീസുകാരെ സമീപിച്ചെങ്കിലും ഇവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു.
അതേസമയം ജൂൺ 30 നാണ് യുവതിയും ഭർത്താവും തമിഴ്നാട്ടിലെ പ്രശസ്തമായ പഴനി ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിനെത്തിയത്.
സംഭവം നടക്കുമ്പോൾ ദമ്പതികൾ തമിഴ്നാട്ടിലെ ദിണ്ടിഗുൾ ജില്ലയിലെ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള യുവതിയും ഭർത്താവും ജോലി സംബന്ധമായി കണ്ണൂരിൽ ആണ് താമസിക്കുന്നത്.
പ്രാഥമിക അന്വേഷണമനുസരിച്ച് യുവതിയും ഭർത്താവും പളനിയിലേക്കുള്ള തീർത്ഥാടനത്തിലായിരുന്നു. ഈ സമയത്ത്, സ്ത്രീയുടെ ഭർത്താവ് ഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ ലോഡ്ജിലെ മാനേജർ ഉൾപ്പെടെ ഒരു കൂട്ടം പുരുഷന്മാർ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രതികൾ യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പികൾ തിരുകുകയും ചെയ്തു.
യുവതിയുടെ ഭർത്താവ് ലോഡ്ജിൽ തിരിച്ചെത്തിയപ്പോൾ പ്രതികൾ അയാളെയും മർദ്ദിച്ചെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) മൂസ വള്ളികടൻ പറഞ്ഞു,
പരാതിയുമായി കണ്ണൂരിലെ പോലീസുകാരെ സമീപിച്ചെങ്കിലും ഇവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി ചികിത്സയിലാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.
Discussion about this post