കുണ്ടറ: സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തെ ചൊല്ലിയുളള പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ. യുവതി ആറ്റില്‍ ചാടി മരിച്ചു. കിഴക്കേകല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്.
സ്ത്രീധനത്തെ ചൊല്ലിയുളള ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് രേവതിയുടെ ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു രേവതിയുടെ വിവാഹം. വിവാഹംകഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം ഭർത്താവ് സൈജു വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങി. നിര്ധനകുടുംബാംഗമാണ് രേവതി.
കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി. കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കിയിരുന്നു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനമെന്നും ബന്ധുക്കൾ പറയുന്നു.
സംഭവത്തില്‍ കിഴക്കേ കല്ലട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Discussion about this post