തിരുവനന്തപുരം: ഇന്ധന വില കൂടുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുകയും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്ത് ഇടത് സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമ്പോൾ ഇന്ധന വിൽപ്പനയിലൂടെ സംസ്ഥാന സർക്കാരിന് ഒരു മാസം കിട്ടുന്നത് 592.90 കോടി രൂപ. 2016-17 സാമ്പത്തികവർഷം മുതൽ 2021-22 സാമ്പത്തികവർഷംവരെയുള്ള 63 മാസത്തെ കണക്ക് പ്രകാരം സംസ്ഥാന സർക്കാരിന് ഇന്ധന നികുതി ഇനത്തിൽ ലഭിച്ചത് 37,353.13 കോടി രൂപയാണ്. ഇതിൽ 19,507.01 കോടി രൂപ ഡീസൽ വിൽപ്പനയിൽ നിന്നും 17,846.12 കോടി പെട്രോൾ വിൽപ്പനയിൽ നിന്നുമാണ് ലഭിച്ചത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപ്പന നികുതിയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വെച്ചാൽ ഒരു ലിറ്റർ പെട്രോൾ 70 രൂപയ്ക്കും ഡീസൽ 66 രൂപയ്ക്കും നൽകാൻ കഴിയും.
എന്നാൽ സംസ്ഥാനം കൊവിഡ് പ്രതിസന്ധിയിലാണെന്നും മദ്യനികുതിയും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും മാത്രമാണ് നിലവിൽ സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗങ്ങളെന്നും ഇവ വേണ്ടെന്ന് വെച്ചാൽ ശമ്പള പരിഷ്കരണം പോലുള്ള നടപടികളെ ബാധിക്കുമെന്നുമായിരുന്നു കഴിഞ്ഞ സമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞത്.
Discussion about this post