തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അവശ്യസർവ്വീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് പ്രവർത്തിക്കാൻ അനുമതി.
സംസ്ഥാന സർക്കാരിന്റെ ഇളവുകളിലെ അശാസ്ത്രീയതയിൽ കേന്ദ്ര സർക്കാർ വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സംഘത്തിന്റെ നിരീക്ഷണവും പാരമർശവും പ്രതിരോധ പ്രവർത്തനത്തിന് വീഴ്‌ച്ച പറ്റിയെന്നത് വ്യക്തമാക്കുന്നു.
നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും പെരുന്നാള് സമയത്തെ മാത്രം നൽകിയ ഇളവുകൊണ്ട് ഇത്രയധികം രോഗബാധിതരുണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് വിദഗ്ധ സമിതി നൽകിയ ഉത്തരം ഇന്നലെ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. പെരുന്നാൾ സമയത്ത് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുകൾ നൽകിയത് രോഗവ്യാപനത്തിന് കാരണമായതായി വിദഗ്ധർ നിരീക്ഷിച്ചിരുന്നു.
Discussion about this post