കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ജവ്‌സ്ജാനില്‍ അഫ്ഗാന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 21 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 10 ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ പ്രദേശങ്ങള്‍ക്കുള്ള സൈനിക വക്താവ് ഹനിഫ് റിസായിയാണ് ഈ വിവരം അറിയിച്ചത്.
വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഭീകരരുടെ വാഹനങ്ങളും ആയുധങ്ങളും നശിപ്പിക്കപ്പെട്ടു. മുര്‍ഘാബ്, ഹസന്‍താബിന്‍, അത്മ തുടങ്ങിയ പ്രദേശങ്ങളിലെ താലിബാന്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യം വച്ച് അഫ്ഗാന്‍ സേന നടത്തിയ നടത്തിയ ആക്രമണത്തിലാണ് കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.
യുഎസ് സൈന്യത്തിന്റെ അഫ്ഗാനില്‍ നിന്നുള്ള പിന്‍വാങ്ങലിനെ തുടര്‍ന്ന് പാക്ക് പിന്തുണയോടെ താലിബാന്‍ കടുത്ത ആക്രമണമാണ് നടത്തുന്നത്. 200 ഓളം ജില്ലകളും അതിര്‍ത്തി പ്രദേശങ്ങളും താലിബാന്റെ അധീനതയിലാണെന്ന് റിപോര്‍ട്ടുകൾ പറയുന്നത്.
Discussion about this post