തിരുവനന്തപുരം: അന്തരിച്ച കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ആസ്വാദക പ്രശംസ നേടിയ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെന്ന് അദ്ദേഹം പറഞ്ഞു. കരിവേഷങ്ങളുടെ അവതരണമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. വ്യത്യസ്തമായ വേഷങ്ങളിൽ അദ്ദേഹത്തിന്റെ ഭാവാഭിനയം ആസ്വാദകരെ ആനന്ദിപ്പിച്ചു. നിരവധി ലോക രാജ്യങ്ങളിൽ കഥകളി അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ച കലാകാരനായിരുന്നു അദ്ദേഹം. കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്കാരമുൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ച അദ്ദേഹത്തിന്റെ രാസക്രീഡ എന്ന ആട്ടക്കഥയും ശ്രദ്ധേയമാണെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/KSurendranOfficial/posts/4253799988037938
കഴിഞ്ഞ ദിവസം രാത്രി മ്പതോടെ പൂജപ്പുര ചാടിയറ സി.ആർ.എ 168 നെല്ലിയോട് മനയിലായിരുന്നു 81കാരനായ വാസുദേവൻ നമ്പൂതിരിയുടെ അന്ത്യം. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.
1940 ഫെബ്രുവരി അഞ്ചിന് എറണാകുളം ചേരാനല്ലൂർ നെല്ലിയോട് മനയിൽ വിഷ്ണുനമ്പൂതിരിയുടെയും പാർവതി അന്തർജനത്തിെൻറയും മകനായിട്ടായിരുന്നു വാസുദേവൻ നമ്പൂതിരിയുടെ ജനനം. നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു. ഇദ്ദേഹത്തിെൻറ കലി, ദുശ്ശാസനൻ, ബകൻ, വീരഭദ്രൻ എന്നീ വേഷങ്ങൾ ശ്രദ്ധേയമാണ്. കുചേലൻ, ശൂർപ്പണഖ, ലങ്കാലക്ഷ്മി, കരിത്താടിയുള്ള കാട്ടാളൻ എന്നീ വേഷങ്ങളിലൂടെയും അദ്ദേഹം പ്രശസ്തനായി.
Discussion about this post