തിരുവനന്തപുരം: ഇന്ന് കർക്കടക വാവ്. ഹൈന്ദവർ പിതൃക്കൾക്ക് ബലി അർപ്പിക്കുന്ന പുണ്യദിനം. കേരളത്തിലെ വിവിധങ്ങളായ ക്ഷേത്രങ്ങളിലെ തർപ്പണ കടവുകളിൽ ഇന്ന് ബലിയിടാൻ വിശ്വാസികൾക്ക് സർക്കാർ അനുമതിയില്ല.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ലെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. വീടുകളിൽ തന്നെ ചടങ്ങുകള്‍ നടത്തണമെന്നാണ് സർക്കാർ നിർദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടെന്നു നേരത്തേത്തന്നെ തീരുമാനിച്ചിരുന്നു.
കർക്കടക വാവ് ദിവസമായ ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണാണ്. വാവ് പ്രമാണിച്ച് ഇന്ന് ലോക്ക്ഡൗണിൽ ഇളവുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. സമ്പൂർണ ലോക്ക്ഡൗണായ ഇന്ന് കർക്കടക വാവിന്റെ ആവശ്യങ്ങൾക്കായി പുറത്ത് പോകുന്നവർക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്ന ആശങ്കയിലാണ് വിശ്വാസികൾ.
Discussion about this post